കരൂർ ദുരന്തം; അന്വേഷണം പുരോഗമിക്കവെ കൂടുതൽ പേർ കസ്റ്റഡിയിൽ; ടിവികെ പ്രാദേശിക നേതാവും ഓൺലൈൻ മാധ്യമപ്രവർത്തകനും പിടിയിൽ

0

ചെന്നൈ: വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടിയുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ടിവികെ നേതാവിനെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ടിവികെയുടെ പ്രാദേശിക നേതാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കരൂർ സ്വദേശി പൗൻ രാജ് ആണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷയിൽ ഒപ്പിട്ടിട്ടുള്ള ഒരാളാണ് കസ്റ്റഡിയിലുള്ള പൗൻ രാജ്. കൂടാതെ ഓൺലൈൻ മാധ്യമപ്രവർത്തകനായ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പോലീസ് പിടികൂടി. യൂട്യൂബ് വീഡിയോയുടെ പേരിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ദുരന്തവുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിയുടെ ഇടപെടൽ ഉണ്ടായെന്ന് പറഞ്ഞുള്ള വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സ്റ്റാലിൻ സർക്കാരിനെ വിമർശിക്കാറുള്ള ആളാണ് ഫെലിക്സ്. റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ കൂടിയാണ് ഇയാൾ.

അതേസമയം, വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിലെ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് ഒളിവിൽ കഴിയുന്നതിനിടെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ടിവികെ നേതാവ് മതിയഴകനെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ദിണ്ടികലിൽ വച്ചായിരുന്നു അറസ്റ്റ്. ഇതിനു പുറമെ ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിർമ്മൽ കുമാർ എന്നിവരെ, അറസ്റ്റ് ചെയ്യാനും സാധ്യത ഉണ്ട്. നിലവിൽ ഇരുവരും ഒളിവിൽ ആണ്. കേസിൽ വിജയ്‍യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാ​ഹികളെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്യുന്നത്.

അതേസമയം, കരൂർ ദുരന്തത്തിൽ അന്വേഷണം തുടരുന്നതിനിടെ ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി. ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചതിന് ശേഷമായിരുന്നു. ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തത്. വി.അയ്യപ്പനാണ് (52) മരിച്ചത്. 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമായിരുന്നു അയ്യപ്പൻ. വീട്ടിലെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. വിജയ്‌യുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷാ പോലീസ് ഒരുക്കിയിരുന്നില്ല എന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നത്. അയ്യപ്പന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

കരൂർ ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെ ആരോപണം ബിജെപിയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. വിജയ്‌യുടെ രാഷ്ട്രീയ എതിരാളികള്‍ ദുരന്തം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നാണ് ബിജെപിയും ആരോപിച്ചത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദുരന്തത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അത് പുറത്തുകൊണ്ടുവരാൻ സി.ബി.ഐയോ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമോ വേണമെന്നാണ് ടി.വി.കെ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ഒളിവിൽ പോടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനറൽ സെക്രട്ടറി എൻ.ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാർ തുടങ്ങിയവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്തുവാനായി 5 പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിജയ്‌ക്കും ടിവികെയ്ക്കും എന്തിരയാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. ആൾക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാനായാണ് വിജയ് പരിപാടിയിൽ പങ്കെടുക്കാൻ വൈകിയെത്തിയതെന്നും, അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നുമാണ് പോലീസ് റിപ്പോർട്ട്. . വേദിയിൽ എത്താൻ മനഃപൂർവം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകർക്കു പലതവണ മുന്നറിയിപ്പും നിർദേശങ്ങളും നൽകിയെങ്കിലും അവഗണിച്ചു. 25 പേർ ശ്വാസം മുട്ടിയാണു മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. സിബിഐ അന്വേഷണം അടിയന്തരമായി പരിഗണിക്കണമെന്ന പാർട്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹർജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here