മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി

0

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിലെ ലോക്കറിലാണ് പരിശോധന നടന്നത്.

ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിനിടെ വീണ വിജയൻ ഇഡി ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ലോക്കർ പരിശോധന നടത്തിയത്. കേന്ദ്ര സേനയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

സി.എം.ആർ.എൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വീണ വിജയനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിയുടെ ഉടമയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെ കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

ഏകദേശം ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വീണ വിജയനെ വിട്ടയച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. ഇതിനിടെ മൂന്ന് തവണ ഇടവേള അനുവദിച്ചിരുന്നു. രേഖപ്പെടുത്തിയ മൊഴികൾ വായിച്ചുകേൾപ്പിച്ച ശേഷം നടപടികൾ പൂർത്തിയാക്കി രാത്രി 7.52 ഓടെയാണ് വീണ ഓഫീസിൽ നിന്ന് മടങ്ങിയത്.

സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപ സോഫ്റ്റ്‌വെയർ പരിപാലന സേവനങ്ങൾ നൽകിയതിനുള്ള പ്രതിഫലമായിരുന്നുവെന്നാണ് വീണ വിജയൻ വിശദീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതിനാൽ സേവനങ്ങളുമായി ബന്ധപ്പെട്ട രേഖകളോ മറ്റ് തെളിവുകളോ ഇപ്പോൾ കൈവശമില്ലെന്നും അവർ അറിയിച്ചതായാണ് വിവരം.

ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന വഴികൾ, വിവിധ സാമ്പത്തിക ഇടപാടുകൾ, ചെലവുകളുടെ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചും ഇഡി വിശദമായ വിവരങ്ങൾ തേടി. പല വിഷയങ്ങളിലും കൂടുതൽ വിശദീകരണം ആവശ്യമായതായി അന്വേഷണ സംഘം വിലയിരുത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഏകദേശം ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വീണ വിജയനെ വിട്ടയച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. ഇതിനിടെ മൂന്ന് തവണ ഇടവേള അനുവദിച്ചിരുന്നു. രേഖപ്പെടുത്തിയ മൊഴികൾ വായിച്ചുകേൾപ്പിച്ച ശേഷം നടപടികൾ പൂർത്തിയാക്കി രാത്രി 7.52 ഓടെയാണ് വീണ ഓഫീസിൽ നിന്ന് മടങ്ങിയത്.

സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപ സോഫ്റ്റ്‌വെയർ പരിപാലന സേവനങ്ങൾ നൽകിയതിനുള്ള പ്രതിഫലമായിരുന്നുവെന്നാണ് വീണ വിജയൻ വിശദീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതിനാൽ സേവനങ്ങളുമായി ബന്ധപ്പെട്ട രേഖകളോ മറ്റ് തെളിവുകളോ ഇപ്പോൾ കൈവശമില്ലെന്നും അവർ അറിയിച്ചതായാണ് വിവരം.

ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന വഴികൾ, വിവിധ സാമ്പത്തിക ഇടപാടുകൾ, ചെലവുകളുടെ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചും ഇഡി വിശദമായ വിവരങ്ങൾ തേടി. പല വിഷയങ്ങളിലും കൂടുതൽ വിശദീകരണം ആവശ്യമായതായി അന്വേഷണ സംഘം വിലയിരുത്തിയതായും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here