Home Kerala മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഔദ്യോഗിക വസതികൾ പ്രഖ്യാപിച്ചു; ചെന്നിത്തലയ്ക്കും മുരളീധരനും ആവശ്യപ്പെട്ട ബംഗ്ലാവുകൾ തന്നെ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരി കൃഷ്ണൻ എം.എസ് പുറത്തിറക്കിയ ഉത്തരവ് ഗവർണറുടെ അംഗീകാരത്തോടെയാണ് പ്രാബല്യത്തിൽ വന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശന് നന്ദൻകോട് ക്ലിഫ് ഹൗസ് ഔദ്യോഗിക വസതിയായി അനുവദിച്ചു. മന്ത്രിമാരായ Ramesh Chennithala, Sunny Joseph, K. M. Shaji, Mons Joseph, Shibu Baby John തുടങ്ങിയവർക്ക് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ വിവിധ ബംഗ്ലാവുകളാണ് അനുവദിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കും K. Muraleedharanനും അവർ ആവശ്യപ്പെട്ട വസതികൾ തന്നെയാണ് ലഭിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മറ്റ് മന്ത്രിമാർക്കും തിരുവനന്തപുരം നഗരത്തിലെ വിവിധ സർക്കാർ വസതികൾ അനുവദിച്ചിട്ടുണ്ട്. P. K. Kunhalikuttyക്ക് ലിന്ദഹേഴ്സ്റ്റും, P. C. Vishnunathക്ക് നിളയും, Bindu Krishnaക്ക് തൈക്കാട് ഹൗസും ഉൾപ്പെടെ വിവിധ താമസസൗകര്യങ്ങളാണ് നൽകിയിരിക്കുന്നത്.
അതേസമയം മന്ത്രി Anoop Jacobയ്ക്ക് തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ പ്രതിമാസ വാടക അടിസ്ഥാനത്തിൽ അനുയോജ്യമായ സ്വകാര്യ കെട്ടിടം കണ്ടെത്താൻ ടൂറിസം ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസുമായി ആലോചിച്ചായിരിക്കും അന്തിമ തീരുമാനം.ഔദ്യോഗിക വസതികളിൽ ആവശ്യമായ ജീവനക്കാരെ വിന്യസിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
English Summary
Kerala government has allotted official residences to Chief Minister V.D. Satheesan and members of the new cabinet. Cliff House has been assigned to the Chief Minister, while several ministers received bungalows and government residences in Thiruvananthapuram. Ramesh Chennithala and K. Muraleedharan reportedly received the residences they had specifically requested. Minister Anoop Jacob will be provided a suitable rented private residence within city limits.