ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും, കെ.സി. വേണുഗോപാലും, വി.ഡി.സതീശനും അവകാശവാദം ഉന്നയിച്ചതോടെ തീരുമാനം രാഹുൽഗാന്ധിക്ക് വിട്ടു.
ഇന്ന് രാവിലെ മുതൽ സോണിയാഗാന്ധിയുടെ വസതിയിൽ മൂന്ന് മണിക്കൂർ നീളുന്ന ചർച്ചകളാണ് നടന്നത്. കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.
അന്തിമ തീരുമാനം രാഹുൽ ഗാന്ധി എടുക്കട്ടെയെന്ന് കെ.സി.വേണുഗോപാലും, രമേശ് ചെന്നിത്തലയും പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ എംഎൽഎമാരുടെ അഭിപ്രായം തേടാൻ ധാരണയായി.

