മാസപ്പടിയും കൈക്കൂലിയും വാങ്ങിയവർ കുടുങ്ങും; സിഎംആർഎൽ ഡയറിയിലെ ആ ‘പ്രമുഖരിലേക്ക്’ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

0

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 18.36 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും മരവിപ്പിച്ചു. വീണ വിജയന്റെ പേരിലുള്ള ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

സി.എം.ആർ.എൽ കമ്പനിയുടെയും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരിലുള്ള 242 ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളാണ് മരവിപ്പിച്ചത്. ഇഡി നടത്തിയ റെയ്ഡിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി.

മാസപ്പടിയും കൈക്കൂലിയും കൈപ്പറ്റിയതായി സി.എം.ആർ.എൽ രേഖകളിൽ പരാമർശമുള്ള വ്യക്തികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഇഡി അറിയിച്ചു.

റെയ്ഡിനിടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ, ഡിജിറ്റൽ തെളിവുകൾ, അക്കൗണ്ട് വിവരങ്ങൾ, വ്യാജരേഖകൾ, സാമ്പത്തിക ഇടപാട് രേഖകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത രേഖകളുടെയും ഉപകരണങ്ങളുടെയും വിശദമായ പരിശോധന ആരംഭിച്ചതായും അന്വേഷണ ഏജൻസി അറിയിച്ചു.

സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇഡി നടപടി ശക്തമാക്കിയിരിക്കുന്നത്.

English Summary: The Enforcement Directorate has frozen assets and deposits worth ₹18.36 crore in connection with the CMRL-Exalogic financial dealings case. The action includes multiple bank accounts and deposits linked to company officials and Veena Vijayan.

LEAVE A REPLY

Please enter your comment!
Please enter your name here