Chennai: നടൻ വിജയിയുടെ പുതിയ ചിത്രം ‘ജനനായകൻ’ ചോർന്ന സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സൈബർ ക്രൈം വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
പ്രധാന പ്രതി ഫ്രീലാൻസ് എഡിറ്ററായും അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിക്കുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. മറ്റൊരു സിനിമയുടെ എഡിറ്റിംഗിനായി എത്തിയപ്പോൾ ‘ജനനായകൻ’ എഡിറ്റ് ചെയ്തിരുന്ന സ്റ്റുഡിയോയിൽ നിന്നാണ് ഇയാൾ ദൃശ്യങ്ങൾ അനധികൃതമായി കൈക്കലാക്കി പുറത്ത് വിടുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇയാളോടൊപ്പം സഹായികളായിരുന്ന രണ്ടുപേരെയും പിടികൂടിയിട്ടുണ്ട്. ചോർന്ന വീഡിയോ ഓൺലൈൻ വഴി പ്രചരിപ്പിച്ചതായും പൊലീസ് പറയുന്നു. നേരത്തെ തന്നെ സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിച്ച 300-ഓളം ലിങ്കുകൾ നീക്കം ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് ഐടി ആക്ട്, പകർപ്പവകാശ നിയമം, സിനിമാറ്റോഗ്രഫി ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഇതിനിടെ സിനിമയുടെ പൈറസി പ്രദർശനം തടയാൻ Madras High Court നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.
In Chennai, three more people including the main आरोपी were arrested in connection with the leak of actor Vijay’s upcoming film Jananayakan. The prime accused, a freelance editor, allegedly accessed and leaked footage from an editing studio. With these arrests, the total number of accused in custody has risen to nine. Authorities have also removed hundreds of piracy links, and the Madras High Court has issued orders to block illegal screenings.

