റിപ്പർ ചന്ദ്രൻ കേസിലെ ദൃക്സാക്ഷി മരിച്ച നിലയിൽ; ദുരൂഹതയുയർത്തി ബാലചന്ദ്രയുടെ മരണം

0



കാസർകോട്: നിരവധി കൊലക്കേസുകളിൽ പ്രതിയായിരുന്ന റിപ്പർ ചന്ദ്രന് വധശിക്ഷ ലഭിച്ച കേസിലെ പ്രധാന ദൃക്സാക്ഷിയായ ബാലചന്ദ്ര (53) വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റ് സമീപത്തുള്ള വീട്ടിലാണ് സംഭവം.
മംഗളൂരുവിൽ താമസിക്കുന്ന സഹോദരി ശശികല മൂന്ന് ദിവസമായി ഫോൺ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


ക്ഷേത്രത്തിൽ പൂജാരിമാരുടെ സഹായിയായി ജോലി ചെയ്തിരുന്ന ബാലചന്ദ്ര, 1985-ൽ നടന്ന വാമഞ്ചൂർ ഇരട്ടക്കൊലപാതകത്തിലെ ദൃക്സാക്ഷിയായിരുന്നു. ബാലചന്ദ്രയുടെ മൊഴി നിർണായകമായതിനെ തുടർന്നാണ് റിപ്പർ ചന്ദ്രന് വധശിക്ഷ വിധിക്കപ്പെട്ടത്. മറ്റു കേസുകളിൽ ജീവപര്യന്തവും ലഭിച്ചിരുന്നു.


സംഭവത്തിൽ അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകും.

In Kasaragod, Balachandra (53), a key witness in the case where serial killer Ripper Chandran was sentenced to death, was found dead inside his house. The house was locked from the inside, and the body was discovered by his sister after he failed to respond to calls for days. Police have registered a case of unnatural death and launched an investigation. The cause of death will be confirmed after postmortem examination.

LEAVE A REPLY

Please enter your comment!
Please enter your name here