പച്ചക്കറി വില റെക്കോഡ് താഴ്ചയില്‍

0

കര്‍ണാടകയിലെ കാര്‍ഷിക വിപണികളിലെല്ലാം പച്ചക്കറികള്‍ക്ക് വില കുത്തനെ ഇടിയുകയാണ്. കര്‍ഷകരെ കണ്ണീര്‍ കയത്തിലാക്കിയാണ് വിലയിടിവ്.

ഉള്ളിയ്ക്കാണ് വില നന്നായി കുറഞ്ഞിരിക്കുന്നത്. ക്വിന്റലിന് നേരത്തെ 1,600 മുതല്‍ 2,000 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിക്ക് നിലവില്‍ 1,200 രൂപ വരെയേ വിലയുള്ളൂ. ഇതില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ മൂന്ന് മുതല്‍ ആറ് രൂപ വരെയും. വില ഇനിയും കുറയുമെന്ന ആശങ്കയിലാണ് വ്യാപാരികളും കര്‍ഷകരും.

വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മൂലം ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും അടച്ചുപൂട്ടിയതും കൂടുതല്‍ വേവുള്ള പച്ചക്കറില്‍ ആരും വാങ്ങിക്കാത്തതും വിലയിടിവിന് കാരണമാണ്.

തക്കാളി വിലയിലും വലിയ ഇടിവാണ് സംഭവിച്ചത്. നേരത്തെ 15 പെട്ടി തക്കാളിക്ക് 500-600 രൂപയായിരുന്നു വില. എന്നാലിപ്പോള്‍ വെറും 200 രൂപയും അതിന് താഴെയുമാണുള്ളത്. തക്കാളിയുടെ ചില്ലറ വില്‍പന കിലോയ്ക്ക് ഏകദേശം 8 മുതല്‍ 10 രൂപ വരെയായി കുറഞ്ഞുവെന്ന് കര്‍ഷകര്‍ പറയുന്നു.

ബീന്‍സ്, കാപ്‌സിക്കം, കാരറ്റ് എന്നിവയുള്‍പ്പെടെയുള്ള വിലയും ഏകദേശം 50 ശതമാനം കുറഞ്ഞിട്ടുണ്ട്. വഴുതന, കാബേജ്, ബീറ്റ്‌റൂട്ട്, വെണ്ട, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കിലോഗ്രാമിന് 20-20 രൂപയാണ്. കൊപ്പല്‍, ബെല്ലാരി, വിജയപുര തുടങ്ങിയ ജില്ലകളിലെ കര്‍ഷകരാണ് വിലയിടിവിന്റെ ആഘാതം കൂടുതല്‍ അനുഭവിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here