ശംഖുംമുഖം ബീച്ച്: ബീച്ചിൽ വിശ്രമിക്കാനിരുന്ന വിദ്യാർത്ഥികൾക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബീമാപള്ളി സ്വദേശികളായ യുവാക്കളെയാണ് പൊലീസ് പിടികൂടിയത്.
സംഭവം തിങ്കളാഴ്ച പുലർച്ചെയാണ് നടന്നത്.
ബീച്ചിനടുത്ത് വിശ്രമിച്ചുകൊണ്ടിരുന്ന മെഡിക്കൽ വിദ്യാർത്ഥികളായ യുവാവിനെയും യുവതിയെയും പ്രതികൾ വിരട്ടുകയും സദാചാര പോലീസ് ചമയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ ബാഗ് പിടിച്ചെടുത്ത് പരിശോധിക്കുകയും ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇത് തടയാൻ ശ്രമിച്ച യുവാവിനെ പ്രതികൾ മർദിച്ചു. തുടർന്ന് ഇരുവരും പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സംഘം എത്തി നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടി.
സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമണത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Two men were arrested for allegedly attacking a male and female student at Shangumugham Beach in Thiruvananthapuram under the guise of moral policing. The accused harassed the students, verbally abused them, and physically assaulted the male student. Police intervened following a complaint and took the accused into custody. They have been remanded by the court.

