മലബാർ മേഖലയിൽ കനത്ത പോളിംഗ്

0

മലബാർ മേഖലയിൽ കനത്ത പോളിംഗ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതൽ ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 60 ശതമാനമാണ് വോട്ടിങ്

പോളിംഗ് ആരംഭിച്ച് വൈകിട്ട് അഞ്ച് വരെ കാസർകോട് ജില്ലയിൽ ആകെ 69.94 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 68.25 ശതമാനം, കാസർകോട്- 69.65 ശതമാനം. ഉദുമ- 71.59 ശതമാനം, കാഞ്ഞങ്ങാട്- 70.95 ശതമാനം, തൃക്കരിപ്പൂർ- 69.23 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.

അതേസമയം, കുറ്റ്യാടിയിൽ കള്ളവോട്ട് തടഞ്ഞ യുഡിഎഫ് ബൂത്ത് ഏജൻ്റിന് മർദ്ദനമേറ്റു. കുറ്റ്യാടി 122ാം ബൂത്ത് നടുപ്പൊയിൽ യുപി സ്കൂൾ യുഡിഎഫ് ബൂത്ത്‌ ഏജന്റ് രാഹുൽ ചാലിലിനാണ് മർദ്ദനമേറ്റത്. ഇയാളെ ഗവ.ഹോസ്പിറ്റലിൽ‌ പ്രവേശിപ്പിച്ചു. താമരക്ക് വോട്ട് ചെയ്യാൻ പോളിംഗ് ഓഫീസർ പറഞ്ഞതായി പരാതി,മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി. വയനാട് പനമരത്ത് ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിലെ 199 -ാം നമ്പർ ബൂത്തിനകത്ത് വോട്ടർമാരോട് താമരക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചതായി പരാതി ഉയർന്നു. വോട്ട് മെഷീൻ ഓപ്പറേറ്റ് ചെയ്യുന്ന തേർഡ് പോളിംഗ് ഓഫീസറാണ് പരസ്യമായി ബൂത്തിനകത്ത് താമരക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചതായി പരാതി ഉയർന്നത്

LEAVE A REPLY

Please enter your comment!
Please enter your name here