പിങ്ക് നിറം പൂശിയ ആന ചരിഞ്ഞത് വിവാദത്തിൽ; ഫോട്ടോഷൂട്ടിന് ബന്ധമില്ലെന്ന് ഉടമ

0



ജയ്പൂർ നഗരത്തിൽ ഫോട്ടോഷൂട്ടിനായി പിങ്ക് നിറം പൂശിയ ‘ചഞ്ചൽ’ എന്ന പിടിയാനയുടെ ചരിഞ്ഞ സംഭവം വിവാദമായി. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃഗപീഡനമെന്നാരോപിച്ച് വ്യാപക വിമർശനമാണ് ഉയർന്നത്.
റഷ്യൻ ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവയാണ് ചിത്രങ്ങൾ പകർത്തിയത്. ജയ്പൂരിന്റെ പിങ്ക് നഗര പാരമ്പര്യത്തിൽ നിന്നുള്ള പ്രചോദനമാണ് ആശയത്തിന് പിന്നിലെന്ന് അവർ വ്യക്തമാക്കിയിരുന്നു.


എന്നാൽ ആനയുടെ ചരിഞ്ഞതും ഫോട്ടോഷൂട്ടും തമ്മിൽ ബന്ധമില്ലെന്ന് ഉടമയും അധികൃതരും അറിയിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാലാണ് മരണമെന്ന് വിശദീകരിച്ചു.
മൃഗസംരക്ഷണ സംഘടനയായ PETA India സംഭവത്തിൽ പ്രതിഷേധിച്ചു. ആനകളെ വിനോദത്തിനായി ഉപയോഗിക്കുന്നത് മാനസിക-ശാരീരിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.


അതേസമയം, ഹോളി ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന അപകടമില്ലാത്ത ‘ഗുലാൽ’ പൊടിയാണ് ഉപയോഗിച്ചതെന്നും ഫോട്ടോഷൂട്ട് വെറും 10 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെന്നും ഉടമ വ്യക്തമാക്കി.

In Jaipur, the death of a 65-year-old elephant named “Chanchal,” which had been painted pink for a photoshoot, has sparked controversy. The images, captured by Russian photographer Yulia Buruleva, went viral and drew criticism from animal rights activists.
However, the owner and officials clarified that the elephant’s death was due to age-related causes and not linked to the photoshoot.
PETA India condemned the act, highlighting concerns over the use of animals for entertainment. The owner stated that only safe “gulal” powder was used and the shoot lasted just 10 minutes.

LEAVE A REPLY

Please enter your comment!
Please enter your name here