ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ “ദേശ് ഗരിമ” എന്ന ഇന്ത്യൻ കപ്പൽ വെടിവെയ്പ്പിനിടയിലും കടന്നത് ശ്രദ്ധേയമായി. രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ ഇന്ത്യ ജാഗ്രതയോടെ നീങ്ങുന്നു. ഇറാനുമായി ബന്ധം പൂർണ്ണമായി വിച്ഛേദിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ.
ഇറാൻ വിഷയം പരിശോധിക്കാമെന്ന് അറിയിച്ചെങ്കിലും, അമേരിക്കയുടെ നാവിക ഉപരോധം തുടരുന്നതിനെതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഹോർമുസ് തുറക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചു.
ആഗോള എണ്ണ ഗതാഗതത്തിന് നിർണായകമായ ഈ കടലിടുക്കിൽ സംഘർഷം തുടരുന്നത് അന്താരാഷ്ട്ര വ്യാപാരത്തെയും ഇന്ധനവിലയെയും ബാധിക്കാനിടയുണ്ട്.

