ന്യൂഡൽഹി: രാജ്യത്ത് ഡീസലിനും വിമാന ഇന്ധനത്തിനുമുള്ള നികുതി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപയായി ഉയർത്തിയപ്പോൾ, സ്പെഷൽ അഡീഷണൽ എക്സൈസ് തീരുവ 24 രൂപയാക്കി നിശ്ചയിച്ചു. കൂടാതെ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 36 രൂപയായി നിർണ്ണയിച്ചിട്ടുണ്ട്.
വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവയും 29.5 രൂപയിൽ നിന്ന് 42 രൂപയായി വർധിപ്പിച്ചു. എന്നാൽ പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ലെന്ന് സർക്കാർ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലകളിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുകയും സർക്കാർ വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നടപടിയ്ക്ക് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
മാർച്ചിൽ എണ്ണക്കമ്പനികൾക്ക് ആശ്വാസം നൽകാൻ ചില എക്സൈസ് തീരുവകൾ കുറച്ചിരുന്നെങ്കിലും, പുതിയ വിജ്ഞാപനത്തോടെ ഡീസലിന് മേലുള്ള നികുതി ഭാരം വീണ്ടും ഉയർന്നിരിക്കുകയാണ്.
The central government has significantly increased export duties on diesel and aviation fuel. Diesel export duty has been raised from ₹21.5 to ₹55.5 per litre, along with higher excise and cess components. Aviation fuel duty has also been increased, while petrol duty remains unchanged. The move aims to ensure domestic fuel availability and boost government revenue amid global oil price uncertainty.

