പത്തനംതിട്ട: വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി. വോട്ടർ പട്ടികയിൽ നിന്നാണ് ശ്രീനാദേവിയുടെ പേര് നീക്കിയത്.
വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ റേഷൻ കാർഡിൽ പേര് ചേർത്തതായി കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ തന്നെ ബന്ധപ്പെട്ട സപ്ലൈ ഓഫീസർ കാർഡ് റദ്ദാക്കിയിരുന്നു. ഇതേ പരാതിയെ തുടർന്നാണ് ഇപ്പോൾ അടൂർ ആർഡിഒ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കാൻ ഉത്തരവിട്ടത്.
നീക്കം ചെയ്ത റേഷൻ കാർഡിലെ വിലാസം അടിസ്ഥാനമാക്കിയായിരുന്നു വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിരുന്നത്. അന്വേഷണത്തിൽ ആ വിലാസത്തിൽ നിലവിൽ ആരും താമസിക്കുന്നില്ലെന്നതും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, വോട്ടർ പട്ടികയിൽ നിന്നുള്ള നീക്കത്തിന് പിന്നാലെ അയോഗ്യത ഒഴിവാക്കാൻ ശ്രീനാദേവി കുഞ്ഞമ്മ നിയമനടപടികൾ ആരംഭിച്ചു. കളക്ടർക്ക് അപ്പീൽ നൽകുന്നതിനൊപ്പം ഹൈക്കോടതിയെ സമീപിക്കാനും അവർ ഒരുങ്ങുകയാണ്.
കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നാരോപിച്ച് ശ്രീനാദേവി പ്രതികരിച്ചു. ബന്ധുക്കളെ ഉപയോഗിച്ച് സിപിഐ പ്രവർത്തകർ തന്നെയാണ് ഈ നടപടി മുന്നോട്ട് കൊണ്ടുപോയതെന്നും അവർ ആരോപിച്ചു.
റേഷൻ കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ്. പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് പരാതി നൽകിയിരിക്കുന്നത്. കാർഡ് ഉടമയുടെ ബന്ധുവാണെന്ന് കാട്ടിയാണ് പേര് ചേർത്തതെന്നും, എന്നാൽ അത്തരം ബന്ധം ഇല്ലെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
Pathanamthitta District Panchayat member and Congress leader Sreenadevi Kunjamma has been removed from the voter list following a complaint of forged documents. Authorities found that her name was added to a ration card using fake documents, leading to its cancellation earlier.
Based on the same complaint, the Adoor RDO ordered her removal from the voter list, as the address used was linked to the cancelled ration card. Sreenadevi has initiated legal steps to prevent disqualification, including plans to appeal to the Collector and approach the High Court. She has alleged political vendetta behind the move.

