ന്യൂഡൽഹി: ഇറാൻ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത ശക്തമാകുന്നതിനിടെ, എംപി ശശി തരൂർ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. സർക്കാരിന്റെ സമീപനം തന്ത്രപരമായ നയതന്ത്ര നീക്കമാണെന്നും അത് ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സാഹചര്യത്തിൽ സംയമനം പാലിക്കുന്നതാണ് ശരിയായ സമീപനമെന്ന് അദ്ദേഹം പറഞ്ഞു. “സംയമനം കീഴടങ്ങലല്ല, മറിച്ച് അത് കരുത്താണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിലെ ചിലർ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സോണിയ ഗാന്ധി സർക്കാർ മൗനം പാലിക്കുന്നതിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. വിദേശനയത്തിന്റെ ദിശയെക്കുറിച്ച് ഇത് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യ-ഇറാൻ ബന്ധം തന്ത്രപ്രധാനമാണെന്നും, ഇത്തരമൊരു അന്താരാഷ്ട്ര സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് കൂടുതൽ വ്യക്തമായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഇതിനിടെ, കോൺഗ്രസ് എംപി മനീഷ് തിവാരിയും പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തെ പിന്തുണച്ച് രംഗത്തെത്തി.
Congress MP Shashi Tharoor supported the Indian government’s stance on the Iran issue, calling it a strategic and responsible diplomatic approach. He stated that restraint is not weakness but strength. Meanwhile, Sonia Gandhi criticized the government’s silence, raising concerns about India’s foreign policy direction. The issue has triggered internal differences within the Congress party.

