കഴക്കൂട്ടം: നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ താമസിക്കുന്ന 28കാരനായ ആസിഫിനെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
ജനുവരി 25ന് വിവാഹിതരായ ദമ്പതികൾക്കിടയിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പ്രശ്നങ്ങൾ ആരംഭിച്ചതായാണ് വിവരം. 22കാരിയായ അറഫാ നജുമുദീൻ ബന്ധുവിനെ ഫോണിൽ വിളിച്ചതിനെ തുടർന്ന് ഭർത്താവ് പ്രകോപിതനായി മർദിച്ചെന്നാണ് പരാതി.
മർദനത്തിൽ യുവതിയുടെ വാരിയെല്ല്, നെഞ്ച്, വലതു കാൽമുട്ട് എന്നിവക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അറഫയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.
In Kazhakkoottam, a 28-year-old man was arrested for brutally assaulting his newlywed wife. The incident occurred within two weeks of their marriage. The victim, a 22-year-old woman, sustained serious injuries including fractured ribs and knee. Police took action based on her complaint and produced the accused before the court.

