ഓർത്തഡോക്സ്-യാക്കോബായ തർക്കം: 6 പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

0



കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട 6 പള്ളികൾ കളക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് റദ്ദാക്കി.
എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളെയാണ് മുൻപ് ഏറ്റെടുക്കാൻ നിർദ്ദേശിച്ചിരുന്നത്. 2024 ഓഗസ്റ്റ് 30-നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് വിധി.


മതപരമായ ചടങ്ങുകളിലും സംസ്കാരങ്ങളിലും വിശ്വാസികളുടെ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മതതർക്കങ്ങളിൽ പള്ളികൾ ഏറ്റെടുക്കാൻ സിവിൽ ഭരണകൂടത്തോട് നിർദ്ദേശം നൽകാൻ കോടതിക്ക് കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.


എന്നാൽ കോടതി ഉത്തരവുകൾ ലംഘിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിക്ക് ഇടപെടാമെന്നും വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട മറ്റ് നിയമപരമായ വിഷയങ്ങൾ സിംഗിൾ ബെഞ്ച് തുടര്ന്ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

The Division Bench of the Kerala High Court has set aside a single bench’s interim order directing district collectors to take over six disputed churches involved in the Orthodox-Jacobite conflict. The court clarified that civil authorities cannot be directed to take over churches in religious disputes, but police protection can be ordered if law and order issues arise.

LEAVE A REPLY

Please enter your comment!
Please enter your name here