“ഒരു രൂപയ്ക്ക് ഷൂ” ഓഫർ വൈറൽ… കോഴിക്കോട് മാനഞ്ചിറയിൽ പതിനായിരങ്ങൾ; തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ ലാത്തിച്ചാർജ്, 8 പേർ കസ്റ്റഡിയിൽ

0

കോഴിക്കോട്: ഉദ്ഘാടന ദിവസം ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന ഓഫർ പ്രഖ്യാപിച്ചതിനെ തുടർന്ന് കോഴിക്കോട് മാനഞ്ചിറയിൽ ചെരുപ്പ് കടയ്ക്ക് മുന്നിൽ പതിനായിരങ്ങൾ തടിച്ചുകൂടി. സംഭവത്തിൽ കടയുടമയടക്കം എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


മാനഞ്ചിറ പ്രദേശത്തെ Trends Factory എന്ന ചെരുപ്പ് കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ പരസ്യം വൈറലായതോടെ വൻ ജനക്കൂട്ടമാണ് കടയ്ക്ക് മുന്നിലേക്ക് എത്തിയത്.


പോലീസിന്റെ കണക്കുകൾ പ്രകാരം ഏകദേശം 20,000 ആളുകൾ സ്ഥലത്ത് എത്തിയിരുന്നു. മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് നിരവധി പേർ എത്തിയതെന്നും അധികൃതർ അറിയിച്ചു. എത്തിയവരിൽ കൂടുതലും യുവാക്കളും വിദ്യാർത്ഥികളുമായിരുന്നു.
ഉദ്ഘാടന ദിവസം ഒരു രൂപയുടെ നോട്ട് കൈയിൽ പിടിച്ച് ആദ്യം എത്തുന്നവർക്ക് ഷൂ നൽകുമെന്നായിരുന്നു കടയുടെ പ്രഖ്യാപനം. ഇതോടെ പുലർച്ചെ മൂന്ന് മണി മുതൽ തന്നെ ആളുകൾ കടയ്ക്ക് മുന്നിൽ എത്തി കാത്തുനിന്നു.


രാവിലെ കട തുറന്നതോടെ ആളുകൾ അകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ വലിയ തിക്കും തിരക്കും ഉണ്ടായി. സ്ഥിതി നിയന്ത്രണാതീതമാകുമെന്ന ആശങ്കയിൽ കടയുടമ തന്നെ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.


സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാതെ വലിയ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയതിനാണ് കടയുടമ ഉൾപ്പെടെ എട്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആവശ്യമായ അനുമതി ലഭിക്കുന്നതുവരെ കട തുറക്കാൻ പാടില്ലെന്നും പൊലീസ് നിർദേശം നൽകി.

A massive crowd gathered outside a shoe shop near Mananchira in Kozhikode after it announced an offer of shoes for ₹1 on its opening day. The advertisement went viral on social media, attracting nearly 20,000 people, many of them youths and students from places including Mangaluru and Thrissur. Chaos erupted when the shop opened, prompting police to conduct a lathi charge to control the crowd. The shop owner and seven employees of Trends Factory were taken into custody for failing to ensure proper safety arrangements.

LEAVE A REPLY

Please enter your comment!
Please enter your name here