കൊല്ലം: കൊല്ലം കോർപ്പറേഷനിൽ ബജറ്റ് യോഗത്തിനിടെ കോൺഗ്രസ്–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. വാക്കുതർക്കം ശക്തമായതോടെ സംഭവം കൈയാങ്കളിയിലേക്കെത്തുകയും യോഗം നാടകീയ സംഭവങ്ങൾക്ക് സാക്ഷിയാവുകയും ചെയ്തു.
ബജറ്റ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ വിമർശനം ഉന്നയിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. മോദിയെ മോശമായി പരാമർശിക്കുകയും “മോദി കൊള്ളക്കാരൻ” എന്ന് ആരോപിക്കുകയും ചെയ്തതിനെ തുടർന്ന് ബിജെപി പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു.
ഇതിന് മറുപടിയായി “പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതിയായിരുന്നു” എന്നായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതികരണം. പിന്നാലെ വാക്കുതർക്കം രൂക്ഷമായി, ഇരുവിഭാഗവും തമ്മിൽ എടാപോടാ വിളികളും ആരംഭിച്ചു.
സംഭവത്തിനിടെ പുറത്തുനിന്ന് എത്തിയ ബിജെപി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തതോടെ സ്ഥിതി കൂടുതൽ സംഘർഷകരമായി. ഈ സമയത്ത് കോൺഗ്രസ് കൗൺസിലർമാർക്കുനേരെ ഒരു ബിജെപി പ്രവർത്തകൻ തുപ്പിയതും വിവാദമായി.
തർക്കം പിന്നീട് കൈയാങ്കളിയിലേക്കും നീങ്ങിയതോടെ കോർപ്പറേഷൻ പരിസരത്ത് വലിയ സംഘർഷാവസ്ഥയാണ് ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്.

