‘കേരളത്തിലെ തൃണമൂൽ കോൺഗ്രസ് പി.വി അൻവർ ശമ്പളം കൊടുത്ത് നിർത്തുന്ന ആൾക്കൂട്ടം മാത്രം’ — പാർട്ടി വിട്ട് പ്രസീത അഴീക്കോട്; ഗുരുതര ആരോപണങ്ങൾ

0

കോഴിക്കോട്: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് പ്രസീത അഴീക്കോട് രാജിവെച്ചു. പി.വി അൻവറിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ആണ് പ്രസീത പാർട്ടി വിട്ടത്.
കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി യാഥാർത്ഥത്തിൽ പി.വി അൻവർ ശമ്പളം നൽകി നിർത്തുന്ന ആൾക്കൂട്ടം മാത്രമാണെന്നാണ് പ്രസീത ആരോപിച്ചത്. ദേശീയ നേതൃത്വത്തിന്റെ പേരുപറഞ്ഞ് ചിലരെ തെറ്റിദ്ധരിപ്പിച്ചുവെന്നും അവർ പറഞ്ഞു.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി തൃണമൂൽ സംവിധാനത്തെ അൻവർ ഉപയോഗിക്കുകയാണെന്നും പ്രസീത ആരോപിച്ചു. യുഡിഎഫിന്റെ അസോസിയേറ്റ് അംഗത്വം ലഭിച്ചത് അൻവറിന് മാത്രമാണെന്നും പാർട്ടിയിൽ ചർച്ച ചെയ്യാതെയാണ് ബേപ്പൂർ മണ്ഡലത്തിൽ മത്സരിക്കാൻ അദ്ദേഹം തയ്യാറായതെന്നും പ്രസീത പറഞ്ഞു.
കേരളത്തിൽ ഏതാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും പ്രസീത ആരോപിച്ചു. ജി. ഉണ്ണി വിഭാഗമാണോ പി.വി അൻവർ വിഭാഗമാണോ യഥാർത്ഥ തൃണമൂൽ എന്നത് വ്യക്തമാക്കാൻ ദേശീയ നേതൃത്വത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
മമതാ ബാനർജിയെ കാണാനായി പി.വി അൻവർ കൊൽക്കത്തയിൽ പോയെങ്കിലും കൂടിക്കാഴ്ച ലഭിച്ചില്ലെന്നും പ്രസീത പറഞ്ഞു. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
കേരളത്തിൽ ഉടൻ തന്നെ കൂടുതൽ പേർ തൃണമൂൽ കോൺഗ്രസ് വിടാൻ സാധ്യതയുണ്ടെന്നും പ്രസീത അഴീക്കോട് മുന്നറിയിപ്പ് നൽകി.

Praseetha Azhikode has resigned from the Trinamool Congress, stepping down from the post of state coordinator. She made serious allegations against P.V. Anvar, claiming that the Trinamool Congress in Kerala is merely a group of people maintained by Anvar with money. She also alleged that Anvar used the party structure for political purposes and took decisions without consulting the party leadership. According to her, confusion still remains over which faction represents the real Trinamool Congress in Kerala.

LEAVE A REPLY

Please enter your comment!
Please enter your name here