പേരാവൂർ താൻ ജനിച്ചുവളർന്ന മണ്ണ്; ജനങ്ങൾ വീണ്ടും അവസരം നൽകണമെന്ന് കെ.കെ ശൈലജ

0

കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുന്നത് പാർട്ടിയുടെ തീരുമാനപ്രകാരമാണെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ പറഞ്ഞു. പേരാവൂർ താൻ ജനിച്ചുവളർന്ന മണ്ണാണെന്നും മണ്ഡലത്തിലെ ജനങ്ങൾ തനിക്ക് ഒരവസരം കൂടി നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു.
തുടർച്ചയായി രണ്ട് തവണ ജയിച്ച എംഎൽഎമാർ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കരുതെന്നതാണ് പാർട്ടിയുടെ പൊതുവായ തീരുമാനം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് പോളിറ്റ് ബ്യൂറോ പ്രത്യേക ഇളവ് നൽകിയതായും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ മികച്ച പ്രവർത്തനം നടത്താൻ കഴിഞ്ഞതായി ശൈലജ വ്യക്തമാക്കി. എന്നാൽ മുമ്പ് പേരാവൂരിൽ ജയിച്ചപ്പോഴുണ്ടായിരുന്ന സാഹചര്യം ഇപ്പോൾ മാറിയതായി അവർ പറഞ്ഞു. മണ്ഡല പുനക്രമീകരണത്തിന് ശേഷം പ്രദേശത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് അവരുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു ശൈലജയുടെ പ്രതികരണം. പയ്യന്നൂരിൽ ടി.ഐ മധുസൂദനാണ് സിപിഎം സ്ഥാനാർത്ഥിയാകുന്നതെന്നും അവർ വ്യക്തമാക്കി.


ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണങ്ങളെക്കുറിച്ച് അറിയില്ലെങ്കിലും സംഭവദിവസം മന്ത്രി ഏറെ അസ്വസ്ഥയായിരുന്നു എന്ന് ശൈലജ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.

CPI(M) leader KK Shailaja said that she is contesting from Peravoor as per the party’s decision. She stated that Peravoor is the land where she was born and brought up and requested the people of the constituency to give her another opportunity. Shailaja also said that the situation in the constituency has changed after delimitation and responded to various political questions during the media interaction.

LEAVE A REPLY

Please enter your comment!
Please enter your name here