തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസിൽ സീറ്റ് തർക്കം ശക്തമാകുന്നു. അടൂർ പ്രകാശ് എംപി, കെ. സുധാകരന് മത്സരിക്കാൻ അവസരം നൽകുകയാണെങ്കിൽ തനിക്കും സീറ്റ് അനുവദിക്കണമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കരുതെന്ന നിലപാടിൽ ഇളവ് സുധാകരന് മാത്രം നൽകിയെന്ന റിപ്പോർട്ടുകൾക്കുപിന്നാലെയാണ് അടൂർ പ്രകാശ് നിലപാട് കടുപ്പിച്ചത്. സുധാകരന് മത്സരിക്കാൻ അർഹതയുണ്ടെങ്കിൽ അതേ അവകാശം തനിക്കുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കോന്നി മണ്ഡലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതിന് താൻ ഉത്തരവാദിയാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹൈക്കമാൻഡിന് നേരിട്ട് സന്ദേശം അയച്ചാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്നാണ് വിവരം.
കോന്നി സീറ്റിനായുള്ള അവകാശവാദം ശക്തമാകുന്നതോടെ കോൺഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
In the run-up to the Kerala Assembly elections, Congress is witnessing intensified internal conflict over seat allocation. Adoor Prakash MP has demanded that if K. Sudhakaran is allowed to contest, he too should be given a seat.
He warned that he would not be responsible for any consequences in Konni if denied the opportunity. His firm stance, communicated directly to the party high command, is expected to further complicate candidate selection discussions within the Congress.

