കുറുപ്പംപടിയിലെ മോഷണം : പ്രതി പിടിയിൽ : മോഷ്ടിച്ച പണവുമായി പ്രതി ആർഭാട ജീവിതം നയിച്ചത് ഗോവയിൽ

മോഷ്ടാവിനെ ചോദ്യം ചെയ്തതിൽ 11 മോഷണം നടത്തിയതായി ഇയ്യാൾ പോലീസിനോട് സമ്മതിച്ചു

0

പെരുമ്പാവൂർ: കുറുപ്പുംപടിയിലെ മോഷണവുമായി ബന്ധപ്പെട്ട് തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടു പറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ് (45) നെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി , പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.

പുല്ലുവഴി കർത്താവുംപടിയിലെ വീടിൻ്റെ വാതിൽ പൊളിച്ച് അകത്ത് കയറി. എന്നാൽ വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. സിസിടിവി ക്യാമറ മോഷ്ടിച്ചു. അന്നേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള വീട് പൊളിച്ച് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവൻ തൂക്കം വരുന്ന മോതിരം മോഷണം നടത്തി. രണ്ട് വീട്ടിലും ആളുണ്ടായിരുന്നില്ല.

മോഷ്ടാവിനെ ചോദ്യം ചെയ്തതിൽ 11 മോഷണം നടത്തിയതായി ഇയ്യാൾ പോലീസിനോട് സമ്മതിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചു. ഈ വാഹനത്തിൽ കറങ്ങി നടന്നായിരുന്നു മോഷണങ്ങൾ നടത്തുന്നത്. മൂവാറ്റുപുഴ, അങ്കമാലി ആലുവ ചെങ്ങമനാട് നെടുമ്പാശ്ശേരി എറണാകുളം സൗത്ത് എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പൂട്ടി കിടക്കുന്ന ആളില്ലാത്ത വീടുകൾ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷണം നടത്തി.

ഗോവയിൽ പോയി ആർഭാട ജീവിതം നയിക്കുന്നതിനും ചൂതുകളിയ്ക്കും ആണ് പണം ഉപയോഗിച്ചിരുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ആണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കളവ് നടന്ന് അഞ്ചു ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചു.

റൂറൽ ജില്ലാ പോലീസ് മേധാവിഎം. ഹേമലതയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ, സബ് ഇൻസ്പെക്ടർ ബി.എംചിത്തുജി, അസി. സബ് ഇൻസ്പെക്ടർ പി.എഅബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ,ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തി ലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here