ശബരിമല സ്വർണ കൊള്ളയിൽ ഡി മണിക്ക് ക്ലീൻ ചിറ്റ്. ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിക്ക് ക്ലീൻ ചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം. ഇത് സംബന്ധിച്ച് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി എന്നാണ് ലഭിക്കുന്ന വിവരം.
ഡി മണിക്ക് സ്വർണ കടത്തുമായി ബന്ധമില്ല എന്നാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമലയിലെ വസ്തുക്കൾ പോറ്റി ഇടനില നിന്ന് വിറ്റെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. 2019-20 കാലത്ത് ഡി മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റെന്നായിരുന്നു പ്രവാസി എസ്ഐടിക്ക് മൊഴി നല്‍കിയത്. ഡി മണിയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണ് എന്നും പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു.

