ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതി ഭാഗം ജാമ്യാപേക്ഷ നൽകിയില്ല.
ദേവസ്വം ആസ്ഥാനത്തും പമ്പയിലും സന്നിധാനത്തും ഉള്‍പ്പടെ പരിശോധന നടത്തിയെങ്കിലും രേഖകള്‍ നഷ്ടപ്പെട്ടെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതായും സംശയമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുെട കാലവധി മറ്റന്നാള്‍ അവസാനിക്കാരിക്കെ ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.

