തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടായേക്കില്ല.
എച്ച് മാർക്കിനപ്പുറം ഹെലികോപ്ടർ ഇറങ്ങിയതിനാലാണ് ടയർ താഴ്ന്ന് പോയതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്നും അഞ്ച് അടി മാറിയാണ് ഹെലികോപ്ടർ ലാന്റ് ചെയ്തത്.
ഹെലികോപ്ടറിന്റെ ടയർ താഴ്ന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. കേന്ദ്രം ഇനി വിശദീകരണം ചോദിക്കാൻ സാധ്യതയില്ലെന്നാണ് സർക്കാരിന്റെ നിഗമനം.

