ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ക്ഷേത്രദർശനത്തിന് പോയവരുടെ കാർ കനാലിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവർക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകുമെന്ന് അറിയിച്ചു.

