തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മാറനല്ലൂർ അരുവിക്കര കുളത്തിൻ കര സ്വദേശി രാജേഷ് കുമാറി (38)നെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം ഏഴ് മാസം അധിക കഠിനതടവ് കൂടി അനുഭവവിക്കണമെന്നും കോടതി അറിയിച്ചു.
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാറാണ് കേസിൽ ശിക്ഷ വിധിച്ചത്. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. സമൂഹ മാധ്യമം വഴി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ പിന്നീട് അരുവിക്കരയിലെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ അറിയിച്ചു.
അന്വേഷണത്തിൽ പ്രതിയുടെ വീടിന്റെ സമീപത്തു നിന്നും കുട്ടിയെ കണ്ടെത്തി. തുടർന്ന് പീഡനത്തിനിരയായതായി കുട്ടി കുടുംബത്തെ അറിയിച്ചു. വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് 23 വർഷം തടവ് വിധിച്ച് അതിവേഗ പോക്സോ കോടതി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മാറനല്ലൂർ അരുവിക്കര കുളത്തിൻ കര സ്വദേശി രാജേഷ് കുമാറി (38)നെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം ഏഴ് മാസം അധിക കഠിനതടവ് കൂടി അനുഭവവിക്കണമെന്നും കോടതി അറിയിച്ചു.
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാറാണ് കേസിൽ ശിക്ഷ വിധിച്ചത്. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. സമൂഹ മാധ്യമം വഴി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ പിന്നീട് അരുവിക്കരയിലെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ അറിയിച്ചു.
അന്വേഷണത്തിൽ പ്രതിയുടെ വീടിന്റെ സമീപത്തു നിന്നും കുട്ടിയെ കണ്ടെത്തി. തുടർന്ന് പീഡനത്തിനിരയായതായി കുട്ടി കുടുംബത്തെ അറിയിച്ചു. വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി.

