തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ഉറ്റബന്ധുക്കളായ രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. കിളിമാനൂർ തട്ടത്തുമലയിൽ താമസിക്കുന്ന അമ്മയെയും മകളെയുമാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെന്നാണ് അഫാൻ മൊഴി നൽകിയത്. അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഇവരെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും മറ്റുള്ളവരെ കൊന്നതോടെ മനോവീര്യം ചോർന്ന് തളർന്നുപോയെന്നും അതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് അഫാന്റെ വെളിപ്പെടുത്തൽ.
അതേസമയം, അഫാനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണിത്.

