മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന്  അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

0

കോഴിക്കോട്: കൊയിലാണ്ടി മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

ഗുരുതരമായി പരിക്കേറ്റവർക്കു ധനസഹായം നൽകുന്നതിനൊപ്പം പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും.

ഗുരുവായൂർ ദേവസ്വം ബോർഡിന്റെയും മലബാർ ദേവസ്വം ബോർഡിന്റെയും യോജിച്ചുള്ള തീരുമാനം മന്ത്രി വി എൻ വാസവനാണ് അറിയിച്ചത്. ദേവസ്വം ബോർഡാണ് തുക നൽകുക.

മണക്കര ക്ഷേത്രത്തിലുണ്ടായ സംഭവം ദാരുണവും ദുഃഖകരവുമാണെന്നും വി എൻ വാസവൻ പറഞ്ഞു. റിപ്പോർട്ട് പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here