തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ചാ കേസിലെ പ്രതി റിജോ ആന്റെണി നേരത്തെയും മോഷണത്തിനായി ബാങ്കിൽ എത്തിയിരുന്നു, രണ്ടാം ശ്രമത്തിലാണ് റിജോയ്ക്ക് പണം അപഹരിക്കാനായത്. പൊലീസ് ജീപ്പ് കണ്ടതോടെയാണ് ആദ്യ ശ്രമം ഉപേക്ഷിച്ചത്.
പൊലീസിനെ കുഴപ്പിച്ച് , മൊഴികൾ മാറ്റിപ്പറഞ്ഞ് റിജോ
മോഷണം നടത്തിയതിന് കൃത്യം 4 ദിവസം മുൻപാണ് പ്രതി കവർച്ച ശ്രമം ആദ്യം നടത്തിയത്. എന്നാൽ പട്രോളിങ് വന്ന പൊലീസിന്റെ ജീപ്പ് കണ്ട് ആദ്യ ശ്രമത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.
ഒരു തരത്തിലുള്ള തെളിവും ലഭിക്കാതിരിക്കാൻ മുഖത്ത് മാസ്ക്, തലയിൽ ഹെൽമറ്റ്, കൈകളിൽ ഗ്ലൗസ്, ജാക്കറ്റ് എന്നിവ ധരിച്ചിരുന്നു. കൂടാതെ, മൂന്ന് തവണ വസ്ത്രവും പ്രതി മാറി. പൊലീസിനെ കബളിപ്പിക്കാൻ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചു.
കൈയിൽ ഫോൺ കരുതിയില്ല. ഇതെല്ലാം ശ്രദ്ധിച്ച പ്രതി പക്ഷേ ഹെൽമറ്റ് മാറ്റാനും, ഷൂ മാറ്റാനും മറന്നുപോയി. ഇതാണ് പൊലീസിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
15 രൂപ മോഷ്ടിച്ചതിൽ 10 ലക്ഷം രൂപ പൊലീസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.