തമിഴ്നാട്ടിലെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കും മന്ത്രി ആഥവ് അർജുനെതിരെയും ഡിഎംകെ ജനറൽ സെക്രട്ടറി ആർ.എസ്. ഭാരതി നൽകിയ ഹർജി സുപ്രീം കോടതിയിൽ വിമർശനത്തിന് ഇടയായി. സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളിൽ നിന്നും നടപടികളിൽ നിന്നും ഇരുവരെയും തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഹർജി പരിഗണിച്ച സുപ്രീം കോടതി, മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും നിയന്ത്രിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് ചോദിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്താനാണോ ശ്രമിക്കുന്നതെന്നും കോടതി വിമർശിച്ചു.
സിബിഐ അന്വേഷണം നടക്കുന്ന ഒരു കേസിൽ രാഷ്ട്രീയ എതിരാളിയുടെ പ്രസ്താവനയെ തടയാൻ സുപ്രീം കോടതി എങ്ങനെ ഉത്തരവിടുമെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഈ കേസിൽ പ്രതിയല്ലെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ പരാമർശങ്ങൾക്ക് പിന്നാലെ ഡിഎംകെ ഹർജി പിൻവലിക്കുകയായിരുന്നു.

