തിരുവനന്തപുരം: കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം നേരിടുന്നതായും ധവളപത്രത്തിൽ വ്യക്തമാക്കി.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ൽ 78,851 കോടി രൂപയായി ഉയർന്നുവെന്നാണ് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം വ്യക്തമാക്കിയിരുന്നു. അക്കൂട്ടത്തിലാണ് കൊച്ചി മെട്രോയുടെ നഷ്ടകണക്കും കാണിച്ചിരിക്കുന്നത്.
കരാറുകാരുടെ ബില്ലുകൾ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉൾപ്പെടെ ആകെ 48,733 കോടി രൂപയുടെ കുടിശ്ശിക സംസ്ഥാനത്തിനുണ്ട്.
ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണമായും സർക്കാരിന്റെ മേലാകുമെന്നും ധവളപത്രത്തിൽ പറയുന്നു.

