പയ്യന്നൂർ: സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയ പയ്യന്നൂർ മണ്ഡലത്തിൽ ചരിത്ര അട്ടിമറിയോടെ വി കുഞ്ഞികൃഷ്ണൻ വിജയിച്ചു. ഏകദേശം 7,487 വോട്ടുകളുടെ ലീഡോടെയാണ് വിജയം സ്വന്തമാക്കിയത്.
സിറ്റിംഗ് എംഎൽഎയും നേതാവുമായ ടി. ഐ. മധുസൂദനനെ തോൽപ്പിച്ചാണ് വിജയം. വി കുഞ്ഞികൃഷ്ണൻ 76,640 വോട്ടുകൾ നേടിയപ്പോൾ, മധുസൂദനൻ 69,153 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി എ. പി. ഗംഗാധരൻ 8,432 വോട്ടുകൾ നേടി.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായി പരിഗണിക്കപ്പെട്ടിരുന്ന പയ്യന്നൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടന്നത്. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തുപോയ വി കുഞ്ഞികൃഷ്ണൻ സ്വതന്ത്ര നിലപാടോടെ മത്സരരംഗത്തിറങ്ങിയത് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കി.
ചരിത്രത്തിലാദ്യമായാണ് (യുഡിഎഫ്) പയ്യന്നൂരിൽ വിജയം നേടുന്നത്.
അതേസമയം സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് 101 സീറ്റുകളിൽ മുന്നിലാണ്. (എൽഡിഎഫ്) 37 സീറ്റുകളിലും (എൻഡിഎ) 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
English Summary
In , V. Kunjikrishnan secured a surprise victory by defeating CPI(M) leader T. I. Madhusoodanan with a margin of 7,487 votes. This marks the first-ever win for the (UDF) in the constituency, traditionally considered a stronghold of the . The result is part of a larger trend where UDF is leading in the Kerala Assembly elections.

