ന്റെ മസ്കറ്റ്-കണ്ണൂർ സർവീസ് 13 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായി. വെള്ളിയാഴ്ച രാത്രി 9.10ന് യിൽ നിന്ന് പുറപ്പെടേണ്ട IX 712 വിമാനമാണ് ടയർ സംബന്ധമായ സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകളോളം വൈകിയത്.
യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷം രാത്രി 11 മണിവരെ വിമാനത്തിനുള്ളിൽ കാത്തിരുത്തിയെങ്കിലും പ്രശ്നം ഉടൻ പരിഹരിക്കാനാകില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. തുടർന്ന് എല്ലാവരെയും വീണ്ടും വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയായിരുന്നു.
കൃത്യമായ വിവരങ്ങളോ സമയബന്ധിത അറിയിപ്പുകളോ ലഭിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധം രേഖപ്പെടുത്തി. പലർക്കും രാത്രി മുഴുവൻ വിമാനത്താവള ലോഞ്ചിൽ കഴിയേണ്ട സാഹചര്യം ഉണ്ടായതായും പരാതിയുണ്ട്.
ഒടുവിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് പകരം വിമാനം ഒരുക്കി യാത്രക്കാരെ ലേക്ക് അയച്ചത്.
സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് വിമാനം സമയത്ത് സർവീസ് നടത്താതിരുന്നതെന്നും, ടയർ സംബന്ധമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം എടുത്തതെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചതായും അധികൃതർ അറിയിച്ചു.
English Summary:
Air India Express’s Muscat-Kannur flight IX 712 was delayed by nearly 13 hours after a tyre-related technical issue was detected. Passengers were kept inside the aircraft for hours before being deboarded and made to wait overnight at the airport lounge. A replacement aircraft was later arranged on Saturday morning. The airline said the delay was necessary to ensure passenger safety and expressed regret over the inconvenience caused.

