കാലാവധി തീരുന്നതിന് മുമ്പേ പടിയിറങ്ങി സച്ചിദാനന്ദൻ; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു

0

കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഈ മാസം 31-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞത്. തൃശൂരിലെ അക്കാദമി ആസ്ഥാനത്തെത്തി നേരിട്ടാണ് രാജിക്കത്ത് സമർപ്പിച്ചത്.

2022 മാർച്ചിലാണ് സച്ചിദാനന്ദൻ അധ്യക്ഷനായി ചുമതലയേറ്റത്. ഭരണ മാറ്റത്തിന്റെ ഭാഗമായിട്ടാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രവർത്തന കാലയളവിൽ പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിനെയും ഭരണരീതികളെയും വിമർശിക്കുന്ന നിലപാട് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

“അധികാരം പാർട്ടിയെ നശിപ്പിക്കും”, “മാറിമാറിയുള്ള ഭരണമാണ് ജനാധിപത്യത്തിന് നല്ലത്” തുടങ്ങിയ അദ്ദേഹത്തിന്റെ പരാമർശങ്ങൾ നേരത്തെ വലിയ രാഷ്ട്രീയ-സാംസ്കാരിക ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, പത്തുവർഷത്തിനുശേഷം വിവിധ സാംസ്കാരിക അക്കാദമികളിൽ നേതൃത്വമാറ്റത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. , തുടങ്ങിയ സ്ഥാപനങ്ങളിലെയും ഭാരവാഹികൾ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്നതായാണ് വിവരം.

 English Summary

Malayalam poet K. Satchidanandan resigned as president of the Kerala Sahitya Akademi before completing his term, which was set to end on May 31. He submitted his resignation directly at the Akademi headquarters in Thrissur. Satchidanandan, who took charge in March 2022, said the resignation was part of an administrative transition. During his tenure, he often made critical remarks against the government and political power structures. Reports also indicate possible leadership changes in other cultural academies in Kerala.

LEAVE A REPLY

Please enter your comment!
Please enter your name here