പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു.കോരഞ്ചിറ അംഗനവാടി ടീച്ചർ വിശാലക്കാണ് കടിയേറ്റത്.
അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റത്. ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി അധ്യാപികയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കായംകുളത്ത് 15 വയസുള്ള പെൺകുട്ടിക്കും പാമ്പ് കടിയേറ്റു. കായംകുളം എരുവ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് പാമ്പുകടിയേറ്റത്.കുട്ടിയെ ഉടൻ തന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി. 5 ഡോസ് നൽകിയതിന് ശേഷം കുട്ടിയെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ വിദ്യാർഥിനി ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

