സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: അതിക്രമത്തിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം; കുറ്റപത്രം ഉടൻ

0

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. കേസില്‍ ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്ന് കണ്ടെത്തിയതായും ഉടൻ കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസ്ഐടി വ്യക്തമാക്കി. കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതായി തെളിവില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നടന്‍ ബോബി കുര്യനെയും സഹസംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിട്ടുണ്ട്. അതിജീവിതയെ ഭീഷണിപ്പെടുത്തിയതായി തെളിവില്ലെങ്കിലും, കേസിന് മുമ്പ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇതിനിടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി രഞ്ജിത്ത് കോടതിയെ സമീപിക്കാനാണ് തീരുമാനം. ജില്ലയ്ക്ക് പുറത്തേക്ക് പോകാന്‍ അനുമതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഹര്‍ജി നാളെ സമര്‍പ്പിക്കും. ലൈംഗികാതിക്രമ കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് 10 ദിവസത്തെ ജയില്‍വാസത്തിന് ശേഷം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രഞ്ജിത്തിനെ വിട്ടയച്ചിരുന്നു. ആരോഗ്യനില പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു.

ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഏപ്രില്‍ ഒന്നിന് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴയില്‍ വച്ച് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പരാതി തള്ളിക്കളഞ്ഞ രഞ്ജിത്ത്, സിനിമയിലെ അഭിനയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന് പിന്നിലെന്നാണ് വാദിച്ചത്. എന്നാല്‍ കേസില്‍ കൃത്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here