Kochi: സംവിധായകൻ Ranjithക്കെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കേസ് അന്വേഷിക്കുന്ന ഡിസിപി Aswathy Jijiയാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കിയത്.
സംഭവം നടന്ന അതേ ദിവസം തന്നെ പ്രതിയായ രഞ്ജിത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നാണ് വിവരം. പരാതി നൽകുന്നതിൽ ഉണ്ടായ താമസം അസ്വാഭാവികമല്ലെന്നും ഡിസിപി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ സഹായിച്ചെന്ന സംശയത്തിൽ Bobby Kurian, Shalini എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു.
സംഭവം നടന്നതായി പരാതിക്കാരി പറയുന്ന കാരവാനിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കേസിൽ പ്രതിയായ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. നിലവിൽ എറണാകുളം സബ് ജയിലിലാണ് അദ്ദേഹം കഴിയുന്നത്.
സംഭവദിവസം ലൊക്കേഷനിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ടെന്നും, സിനിമാ ലൊക്കേഷനും കാരവാനും ഉൾപ്പെടുത്തി തെളിവെടുപ്പ് നടന്നതായും അധികൃതർ അറിയിച്ചു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച രഞ്ജിത് ജാമ്യഹർജിയിൽ വ്യാജപരാതിയാണെന്നും ഗൂഢാലോചനയാണെന്നും വാദിക്കും. ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കാനിടയുണ്ട്.
New developments have emerged in the sexual assault case against director Ranjith. Police revealed that he attempted to contact the survivor on the same day of the alleged incident. Authorities will re-question Bobby Kurian and Shalini over suspected involvement. The investigation is ongoing, and Ranjith’s bail plea will be considered soon.

