Bengaluru: സാമ്പത്തിക പ്രതിസന്ധിയും ചികിത്സച്ചെലവിന്റെ ഭാരവും സഹിക്കാനാകാതെ കിടപ്പിലായിരുന്ന അമ്മയെ മകൻ കൊലപ്പെടുത്തിയ ദാരുണ സംഭവം ബംഗളൂരുവിൽ. ആർ.ആർ നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
75 വയസ്സുകാരിയായ സാവിത്രമ്മ സി ആണ് കൊല്ലപ്പെട്ടത്. കേസിൽ മകൻ വെങ്കിടേഷ് സിയെ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് വർഷം മുമ്പ് പക്ഷാഘാതം ബാധിച്ചതോടെ അമ്മ പൂർണ്ണമായും കിടപ്പിലായിരുന്നുവെന്നാണ് വിവരം. അമ്മയെ പരിചരിക്കാൻ മകൻ ജോലി ഉപേക്ഷിച്ചിരുന്നു. ചികിത്സച്ചെലവും സാമ്പത്തിക ബുദ്ധിമുട്ടുകളും കൂടിയതോടെ മാനസികമായി തളർന്നതാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവദിവസം ഉച്ചയ്ക്ക് അമ്മയെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയ ശേഷമാണ് താഴേക്ക് തള്ളിയതെന്ന് പൊലീസ് പറഞ്ഞു. വലിയ ശബ്ദം കേട്ട് എത്തിയ വീട്ടുടമസ്ഥൻ സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് തന്നെ സാവിത്രമ്മ മരിച്ചു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
A shocking incident was reported in Bengaluru, where a man allegedly killed his 75-year-old bedridden mother by pushing her from an upper floor of a building.
The accused, Venkatesh, was reportedly under severe financial stress and had quit his job to take care of his mother, who had been paralyzed for five years. Police believe the mounting medical expenses and mental distress led to the crime.
He has been arrested, and further investigation is underway.

