ആകാശപാത എന്റെ സ്വപ്ന പദ്ധതി, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യ പരിഗണനയെന്ന് തിരുവഞ്ചൂർ

0

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയമായി ‘ആകാശപാത’ വീണ്ടും സജീവമാകുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഡിസംബറിന് മുൻപായി ആകാശപാതയുടെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രഖ്യാപിച്ചു. എന്നാൽ പദ്ധതിയുടെ പ്രായോഗികതയെ

തന്റെ സ്വപ്ന പദ്ധതിയായ ആകാശപാതയ്ക്ക് ഇടങ്കോലിട്ടത് ഇടതുപക്ഷമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. കിറ്റ്കോയെ മാറ്റി നിർമ്മാണ ചുമതല ഊരാളുങ്കലിനെ ഏൽപ്പിക്കണമെന്ന സർക്കാരിന്റെ പിടിവാശിയാണ് പദ്ധതി വൈകാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“പുതിയ കാലത്തിന് അനുസൃതമായി പദ്ധതി പരിഷ്കരിക്കും. ടവറിന് മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും, അവിടെ നിന്നാൽ കോട്ടയം നഗരം മുഴുവൻ കാണാൻ സാധിക്കും,” തിരുവഞ്ചൂർ ‘ഹലോ വോട്ടർ’ പരിപാടിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമന്വയ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുമോ എന്ന ചോദ്യത്തിന്, താൻ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തിരുവഞ്ചൂരിന്റെ അവകാശവാദങ്ങളെ ശക്തമായ ഭാഷയിലാണ് സി.പി.എം നേരിടുന്നത്. സംസ്ഥാന പാതയുടെ നടുവിലാണോ എം.എൽ.എ ടവർ നിർമ്മിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ പരിഹസിച്ചു.”ആകാശപാതയ്ക്ക് എവിടെയാണ് ലിഫ്റ്റ് പണിയുക എന്ന് വ്യക്തമാക്കാൻ എം.എൽ.എയ്ക്ക് സാധിക്കുമോ? ഉണ്ടെങ്കിൽ അത് നേരിട്ട് കാണിച്ചുതരാൻ അദ്ദേഹം തയ്യാറാവണം,” അനിൽകുമാർ വെല്ലുവിളിച്ചു.

പദ്ധതിയുടെ സാങ്കേതിക വശങ്ങളെയും സ്ഥലപരിമിതിയെയും മുൻനിർത്തിയാണ് സി.പി.എം തിരുവഞ്ചൂരിനെ പ്രതിരോധിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോട്ടയത്തെ വികസന ചർച്ചകൾ ആകാശപാതയെ കേന്ദ്രീകരിച്ച് നീങ്ങുന്നത് ഇരു മുന്നണികൾക്കും നിർണ്ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here