പോത്തൻകോട് ഫർണിച്ചർ യൂണിറ്റിൽ വൻ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്ടം

0



ിരുവനന്തപുരം: പോത്തൻകോട് പാലോട്ടുകോണത്ത് പ്രവർത്തിച്ചിരുന്ന ഫർണിച്ചർ നിർമാണ യൂണിറ്റിൽ ചൊവ്വാഴ്ച പുലർച്ചെ വൻ തീപിടിത്തമുണ്ടായി. റബ്ബർ തോട്ടത്തിനുള്ളിലെ ഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ യൂണിറ്റ് ചന്തവിള സ്വദേശിയായ അജാസിന്റെ ഉടമസ്ഥതയിലായിരുന്നു.
ഷെഡിൽ തീ വ്യാപകമായി പടർന്നതിന് ശേഷമാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും, ഇതിനോടകം ഷെഡിലുണ്ടായിരുന്ന കട്ടിലുകൾ, മേശകൾ ഉൾപ്പെടെയുള്ള ഫർണിച്ചർ സാധനങ്ങൾ മുഴുവൻ കത്തി നശിച്ചിരുന്നു.


ഫർണിച്ചർ നിർമാണത്തിനായി വലിയ തോതിൽ മരവസ്തുക്കൾ സൂക്ഷിച്ചിരുന്നതിനെ തുടർന്ന് തീ നിയന്ത്രിക്കുന്നത് പ്രയാസകരമായി. അഗ്നിശമനസേന, പോത്തൻകോട് പൊലീസ്, നാട്ടുകാർ എന്നിവരുടെ സംയുക്ത പരിശ്രമഫലമായി രണ്ടുമണിക്കൂറിലേറെ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കിൻഫ്രയിൽ നിന്ന് വെള്ളം എത്തിച്ചും തീ അണയ്ക്കാൻ ശ്രമിച്ചു.
കഴക്കൂട്ടം, വെഞ്ഞാറമൂട് മേഖലകളിൽ നിന്ന് എത്തിയ ഏഴ് ഫയർഫോഴ്സ് യൂണിറ്റുകളുടെ ഇടപെടലോടെയാണ് തീ പൂർണമായും അണച്ചത്. സമീപത്ത് കൂടുതൽ വീടുകൾ ഇല്ലാതിരുന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല.

A major fire broke out at a furniture manufacturing unit in Palottukonam, Pothencode, Thiruvananthapuram early Tuesday morning. The unit, owned by a local resident named Ajas, was located inside a rubber plantation. By the time fire and rescue teams arrived, the shed and all materials, including furniture items, were completely destroyed. The presence of large quantities of wood made it difficult to control the fire. After more than two hours of effort, the fire was brought under control with the help of seven fire force units from nearby stations. No nearby houses prevented a major disaster. The estimated loss is around ₹25 lakh, and the cause of the fire is yet to be determined.

LEAVE A REPLY

Please enter your comment!
Please enter your name here