തളിപ്പറമ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനം മാറ്റില്ലെന്ന് വ്യക്തമാക്കി കൊയ്യം ജനാർദ്ദനൻ. കെപിസിസി, ഡിസിസി നേതൃത്വങ്ങളുടെ അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേരിട്ട് ഫോണിൽ ബന്ധപ്പെട്ടെങ്കിലും തന്റെ നിലപാട് മാറ്റില്ലെന്നായിരുന്നു ജനാർദ്ദനന്റെ മറുപടി.
അതേസമയം ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് മത്സരത്തിലേക്ക് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച തളിപ്പറമ്പിൽ പത്രസമ്മേളനം നടത്തുമെന്നും, ശനിയാഴ്ച മുതൽ മണ്ഡലത്തിൽ പര്യടനം ആരംഭിക്കുമെന്നും ജനാർദ്ദനൻ അറിയിച്ചു.
ഇതിനുമുമ്പ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഐഎം വിമതരെ യുഡിഎഫ് പിന്തുണയ്ക്കുന്ന തീരുമാനത്തിനെതിരെ ആയിരുന്നു വിജിലിന്റെ നിലപാട്.

