കോഴിക്കോട്: കൊയിലാണ്ടിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ശക്തമാകുന്നു. അപകടത്തിന് പിന്നിൽ മറ്റൊരു വാഹനത്തിന്റെ ഇടിച്ചുകയറ്റമുണ്ടോയെന്ന കാര്യത്തിൽ നാട്ടുകാർ സംശയം ഉയർത്തിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
മൂവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞതാണ് ആദ്യം ലഭിച്ച വിവരം. എന്നാൽ സ്കൂട്ടറിന്റെ പിറകുവശം തകർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു വാഹനം പിന്നിൽ നിന്ന് ഇടിച്ചിട്ടുണ്ടാകാമെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നു.
അപകട സ്ഥലത്തിന്റെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നാട്ടുകാരുടെ സംശയം പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Three MBBS students died in a road accident at Koyilandy in Kozhikode, raising suspicions among locals about possible foul play. While initial reports suggested that the electric scooter hit a post and overturned, locals suspect that another vehicle may have hit the scooter from behind.
The victims, identified as Nandakishore, Abhiyan, and Abhinav, were students of Malabar Medical College and died on the spot. Police have begun a detailed investigation and are examining CCTV footage from the area, though no clear visuals of the accident have been found yet.

