ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; കൊല്ലം സെഷൻസ് കോടതിവിധി

0



കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി ഡ്യൂട്ടിക്കിടെ യുവഡോക്ടർ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം സെഷൻസ് കോടതി വിധിച്ചു. സംസ്ഥാനത്തെ നടുക്കിയ കേസിലാണ് നിർണായക വിധി പുറത്ത് വന്നത്.
2023 മേയ് 10ന് പുലർച്ചെയായിരുന്നു സംഭവം. ഹൗസ് സർജനായി സേവനം അനുഷ്ഠിക്കുമ്പോൾ ചികിത്സയ്ക്കായി പൊലീസിനൊപ്പം ആശുപത്രിയിലെത്തിച്ചിരുന്ന സന്ദീപ് അക്രമാസക്തനായി സർജിക്കൽ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെടുകയും മൂന്ന് പൊലീസുകാരുൾപ്പെടെ അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 207 രേഖകളും കോടതിയിൽ ഹാജരാക്കി. ഡ്യൂട്ടിക്കിടെ വന്ദനയോടൊപ്പം ഉണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിൻ പ്രധാന സാക്ഷിയായിരുന്നു.


തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേരള പൊലീസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണം പൂർത്തിയാക്കി. പ്രതിയുടെ മാനസികാവസ്ഥ ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയെ സമീപിച്ചെങ്കിലും അത് അംഗീകരിച്ചില്ല.


സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് നിയമ ഭേദഗതികളും കർശന ശിക്ഷാ വ്യവസ്ഥകളും നടപ്പിലാക്കിയിരുന്നു.

A sessions court in Kollam has found G Sandeep guilty in the 2023 murder case of Dr Vandana Das, who was killed while on duty at Kottarakkara Taluk Hospital.
The accused, brought to the hospital by police, turned violent and attacked with a surgical weapon, killing the doctor and injuring five others. The case examined over 70 witnesses and 207 documents. The court rejected the defense’s argument regarding the accused’s mental condition.
The incident led to stricter laws in Kerala to ensure the safety of healthcare workers.

LEAVE A REPLY

Please enter your comment!
Please enter your name here