ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു

0

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാർ ഇന്ന് പുറത്തിറങ്ങും.

കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷ്ണർ എൻ വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

അതിനിടെ, ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠര് രാജീവര് ജാമ്യപേക്ഷ സമർപ്പിച്ചു. കേസിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ പ്രതി തന്ത്രി കണ്ഠര് രാജീവര്. അതേസമയം, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും.

LEAVE A REPLY

Please enter your comment!
Please enter your name here