തിരുവനന്തപുരം: ആര്യനാട് മോഹനൻ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്.
ബാങ്കിൽ നിന്ന് എടുത്ത 50 പവനും 50000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേയ്ക്ക് പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽ നിന്ന് സ്കൂട്ടർ ഉൾപ്പടെ കാണാതായതിൽ ക്രൈംബ്രാഞ്ചിൻറെ തിരച്ചിൽ.
ആറ് വർഷം മുൻപ് മോഹനനെ കാണാതായ സ്ഥലത്ത് തന്നെയാണ് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്. കരകുളം ആറ്റിലാണ് പരിശോധന നടത്തുന്നത്.
ഒരാഴ്ച മുമ്പ് മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയിൽ സ്‌കൂട്ടർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്.
കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. ലോക്ഡൗൺ കാലത്ത് 2020 മേയ് എട്ടിനാണ് മോഹനനെ കാണാതായത്.

