ടി.പി. വധക്കേസ്: കുറ്റവാളികൾക്ക് ജാമ്യം നൽകുന്നത് മനോവീര്യം കെടുത്തുന്നു; കെ.കെ. രമ സുപ്രീം കോടതിയിൽ

0

ന്യൂഡൽഹി: ടി.പി. കൊലപാതകക്കേസിലെ കുറ്റവാളികൾക്ക് ലഭിക്കുന്നത് അഭൂതപൂർവമായ ഇളവുകൾ എന്ന് കെ.കെ. രമ. വ്യവസ്ഥയുടെ നിഷ്പക്ഷതയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ഇത് ഇളക്കിമറിച്ചുവെന്ന് കെ.കെ. രമ സുപ്രീം കോടതിയിൽ പറഞ്ഞു.

ടി.പി. കേസിലെ കുറ്റവാളികൾക്ക് ജാമ്യം നൽകുന്നത് തെറ്റായതും അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രമ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രേരിതമായ കൊലപാതകങ്ങളിലും സാമൂഹിക ഘടനയെ ബാധിക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളിലും ജാമ്യം പരിഗണിക്കുമ്പോൾ, സമൂഹത്തിലും പൊതു വിശ്വാസത്തിലും നീതിന്യായ വ്യവസ്ഥയിലും അത് ചെലുത്തുന്ന സ്വാധീനം കോടതികൾ പരിഗണിക്കണമെന്നും രമ ആവശ്യപ്പെട്ടു.


ടി പി വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കെ കെ രമ കേസിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന ഇളവുകൾ വിശദീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രൻ 1081 ദിവസം പരോളിൽ കഴിഞ്ഞെന്നാണ് രമ ചൂണ്ടിക്കാട്ടുന്നത്.

ആറാം പ്രതി സിജിത്ത് 1078 ദിവസവും, രണ്ടാം പ്രതി മനോജ് 1068 ദിവസവും, നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും ആണ് പരോളിൽ കഴിഞ്ഞത്. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോൾ ലഭിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here