സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപണം; തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ് – ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ.

തൃക്കണ്ണാപുരത്ത് മണ്ണ് മാഫിയക്കാരനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. ചെറുപ്പം തൊട്ടേ ആർഎസ്എസ് പ്രവർത്തകനായിട്ടും സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാത്തതിൽ വളരെയധികം മനോവിഷമത്തിലാണ് എന്ന് കൂട്ടുകാർക്ക് അയച്ച സന്ദേശത്തിൽ ആനന്ദ് പറയുന്നുണ്ട്.തൻ്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും ഒറ്റ ആർഎസ്എസുകാരനെയോ ബിജെപിക്കാരനെയോ കാണാൻ അനുവദിക്കരുതെന്നും ആനന്ദ് കുറിച്ചിട്ടുണ്ട്.

“ഞാൻ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ് പ്രവർത്തകരുടെയും ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദം എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു. എൻ്റെ അടുത്ത സുഹൃത്തുക്കൾ പോലും എന്നിൽ നിന്ന് അകന്നു പോവുകയാണ്. കുടുംബം പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല”, ആനന്ദ് കുറിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here