തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിന് ശേഷവും സഹായിക്കാൻ ആരുമില്ലെന്ന് വ്യക്തമാക്കി വേണുവിൻ്റെ ഭാര്യ സിന്ധു. കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
അതേസമയം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥ മാത്രമാണ് വേണുവിന്റെ മരണ കാരണമെന്നും വേണുവിൻ്റെ മരണമൊഴിക്ക് വിലയുണ്ടാകണം എന്നും ഭാര്യ വ്യക്തമാക്കി. നടുക്കടലിലാണ് നിൽക്കുന്നതെന്നും ആരോഗ്യ വകുപ്പിൻ്റെ അന്വേഷണത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും വേണുവിന്റെ അമ്മ പ്രതികരിച്ചു. ആരോഗ്യവകുപ്പ് സംഘം ഇന്ന് കുടുംബത്തിൻ്റെ മൊഴിയെടുക്കും.

